ഒരു തൂവൽ സ്പർസം പോലെ മനസിലെന്നും താലോലിക്കാൻ............
Wednesday, September 18, 2013
ഇന്നലകള്‍ പറയാതിരുന്നത്....
വാനില്‍ ലക്ഷ്യമില്ലാതെ
വിഹരിക്കുന്ന പക്ഷികളെ
ഒരുപാട് കണ്ടിരുന്നു
അവയ്ക്കോരോന്നിനും
പറയാനുണ്ടായിരുന്നു
ഒരു കൂട്ടം
അതിന് കാതോറ്ക്കാന്
എന്നിലെ ഞാന്‍ ഒരുക്കമായിരുന്നോ...?
അറിയില്ല
എങ്കിലും
സൂര്യന് അസ്തമിക്കുന്ന സന്ധ്യകളില്‍
അവ എന്നെ കൊതിപ്പിച്ചിരുന്നു
ഒരാവറ്ത്തിയെങ്കിലും
ആ ഗഗന നീലിമയില്‍
ചിറകടിച്ചുയരാന്‍ കൊതിച്ചിരുന്നു
ആ വയല്പ്പരപ്പില്
കണ്ണും നട്ടിരിക്കുമ്പോള്‍
പതിയെ വന്ന്
തലോടാറുള്ള കാറ്റിനും
എന്തോ പറയാനുണ്ടായിരുന്നോ
അതായിരുന്നോ അതെന്നെ തലോടാറ്
അതിന് ചെവിയോറ്ക്കാന്
ഞാന്‍ തയ്യാറായിരുന്നോ
അല്ല ആയിരുന്നില്ല....
എന്നിലെ ഞാന്‍
അത് ചെവിയോറ്ത്തില്ല
ഇന്ന് അതൊക്കെ എനിക്ക് ഇന്നലകളാണ്
എനിക്ക് മാത്രമോ ...?
അല്ല
കാലം ഒരു വില്ലനായ് നില കൊള്ളും വരെ
ഇന്നലെകള്‍ ഇന്നലകള്‍ തന്നെയാണ്
ഒന്ന് കാതോറ്ത്താല് കേള്‍ക്കാം
അന്ന് നാം കേള്‍ക്കാതെ പോയത്
അതല്ലെങ്കില്‍
ഇന്നലകള്‍ പറയാന്‍ മറന്നത്.........
തിരുവോണം...........
മണ്ണിലും മനസ്സിലും,
ഒരായിരം സ്വപ്നങ്ങളുടെ
പൂക്കള്‍ വിടറ്ത്തി,
ഓണക്കാലം വന്നെത്തി,
സറ്വ വ്യഥകളകറ്റി ചിങ്ങം പിറക്കാറായി, `
ഒരായിരം ഓണപ്പറവകള്‍ പാറിനടന്നു,
അത്തം പിറന്നാല്‍ മുറ്റം നിറഞ്ഞാല്‍,
തൃക്കാക്കരയപ്പനെ എഴുന്നള്ളിക്കാന്‍,
മണ്ണും മണ്ണും മനസ്സും ഒരുങ്ങി,
ഓണപ്പറവകള്‍
പാറിനടന്നു,
ഓണത്തിന് കഥ പാടി നടന്നു,
നന്മയുടെ വെണ്മ വാരി വിതറി,
തുമ്പപ്പൂക്കള്‍ കണ്ണു തുറന്നു,
തൊടിയില്‍ വിരിഞ്ഞ പൂവുകളില്‍,
തുള്ളിപ്പറക്കുന്നു ഓണത്തുമ്പികള്‍,
പൂവിളിപാടി പൂക്കളിറുക്കാന്‍,
കുട്ടികള്‍ വട്ടികളുമായി ഇറങ്ങാറായി,
തുമ്പ പിച്ചി മുക്കുറ്റി തെച്ചി,
പൂവുകള്‍ കൊണ്ട് വട്ടി നിറയും,
നാട്ടില്‍ പുലികളിറങ്ങി,
പിറകെ
അവയെ പിടിക്കാന്‍ വേട്ടക്കാരും,
ഓണത്തല്ലും വള്ളം കളിയും,
ഊഞ്ഞാലാട്ടവും തുമ്പിതുള്ളലും,
ഓണത്തപ്പനു കാഴ്ചകളായി മാറും,
മാവേലി മന്നനെ വരവേല്‍ക്കാനായി,
തിരുവോണം പുലരുന്ന മാത്രയില്‍,
പൂക്കള്‍ പൂവിളിയോതും........
ഇതൊരു തീ തന്നെയാ.........
ചില്ലിട്ട കൂടിനുള്ളില്‍
വളരെ മനോഹരമായ്
നിര നിരയായ് വച്ചിരിക്കുന്നു
ചില കുപ്പികളിലെ ദ്രാവകത്തിന് ചുവപ്പ് നിറം
മറ്റു ചിലതിന് നിറമേ ഇല്ല
സൂര്യന് മറ നീക്കിയെത്തും മുന്‍പേ
പല മുഖങ്ങള്‍
പരിചിതമായതും അല്ലാത്തവയും
ഇതിനു വേണ്ടി കാത്തിരിക്കാറുണ്ട്
അങ്ങനൊരു നാളാരോ
നാവു കുഴഞ്ഞ് മൊഴിഞ്ഞത് കേട്ടു ഞാന്‍
ഒറ്റ വലിക്ക് തീറ്ക്കണം
തീ പോലെയാണിതെന്ന്
ഒരിത്തിരി നേരം ഞാന്‍ മനസ്സിരുത്തി
ശരിയാ ശരിക്കും തീ തന്നെ
നാഡീ ഞരമ്പുകള്‍ മാത്രമല്ല
ആ തീയില്‍
മറ്റു പലതും ദഹിച്ചു പോവാറുണ്ട്
കുടുംബ ബന്ധങ്ങള്‍ തന് അടിത്തറ പോലും
ഈ അഗ്നി ചാമ്പലാക്കാറുണ്ട്
ശരിയാ ഇതൊരു തീ തന്നെയാ........
ഒരു ഓണക്കാലത്തിന്റെ ഓറ്മയ്ക്ക്........
ഒരു ഓണക്കാലത്തിന്റെ ഓറ്മയ്ക്ക്........
കുഞ്ഞുനാളില്‍ ആരോ
ചൊല്ലിപ്പടിപ്പിച്ചതാണെന്നുള്ളില്
ഓണമെന്നാല്‍ കൂട്ടരോടൊത്ത്
മതി വരുവോളം തൊടിയിലോടാനും
പൂ പറിക്കാനും
ഇലയാല്‍ കുമ്പിള് തീറ്ത്തതില് പൂവിറുത്തിടാനും
ഒടുവിലതിനാല് പൂക്കളം തീറ്ക്കാനും
ഊഞ്ഞാലിലാടാനും ഒടുവിലെന് കുഞ്ഞു വയറ് വിശക്കുമ്പോള്‍
ഓടിയുമ്മറക്കോലായില് നിര നിരയായിരുന്ന്
തൂശനിലയില്‍ ആവോളം ഉണ്ണാനും
ഉള്ളൊരു നല്ല നാളെന്ന്
ആ നാളുകളില്‍ പൂക്കള്‍
ഹൃത്തിലും പൂവിടാറുണ്ടായിരുന്നു
ഇന്നവയ്ക്ക് മണവും നിറവും
നഷ്ടപ്പെട്ടിരിക്കുന്നു..............
കുഞ്ഞുനാളില്‍ ആരോ
ചൊല്ലിപ്പടിപ്പിച്ചതാണെന്നുള്ളില്
ഓണമെന്നാല്‍ കൂട്ടരോടൊത്ത്
മതി വരുവോളം തൊടിയിലോടാനും
പൂ പറിക്കാനും
ഇലയാല്‍ കുമ്പിള് തീറ്ത്തതില് പൂവിറുത്തിടാനും
ഒടുവിലതിനാല് പൂക്കളം തീറ്ക്കാനും
ഊഞ്ഞാലിലാടാനും ഒടുവിലെന് കുഞ്ഞു വയറ് വിശക്കുമ്പോള്‍
ഓടിയുമ്മറക്കോലായില് നിര നിരയായിരുന്ന്
തൂശനിലയില്‍ ആവോളം ഉണ്ണാനും
ഉള്ളൊരു നല്ല നാളെന്ന്
ആ നാളുകളില്‍ പൂക്കള്‍
ഹൃത്തിലും പൂവിടാറുണ്ടായിരുന്നു
ഇന്നവയ്ക്ക് മണവും നിറവും
നഷ്ടപ്പെട്ടിരിക്കുന്നു..............
Tuesday, September 17, 2013
ഒടുവില്‍ ഞാനും ഞെരിഞ്ഞമരുന്നു....
ഒടുവില്‍ ഞാനും ഞെരിഞ്ഞമരുന്നു....
തൂവെള്ള മൊട്ടില്‍ നിന്നുണരാന്‍,
തുടങ്ങുന്ന മാത്രയില്‍,
കാത്തിരിപ്പാണ് ഞാന്‍ ,
ആരാലോ ഞെരിഞ്ഞമരപ്പെടാന് ,
എന്നില്‍ നിന്നൊഴുകുന്ന,
സുഗന്ധമാം നദി തന്നില്‍
നീരാടുവാന്‍ ആരേലും എത്തുന്നതും കാത്ത്,
ഒരു ഞൊടിയിടയ്ക്കുള്ളില്‍ ,
എല്ലാം ഭദ്രം,
എന്റെ മൃദുവാം മേനിയില്‍,
പാപക്കറ പുരണ്ട കൈകളാല്‍,
സ്പറ്ശിച്ചെന്നെ,
എന്‍ ഞെട്ടില്‍ നിന്നടറ്ത്തി മാറ്റാന്‍,
മാലപോല്‍ കോറ്ത്തെന്നെ,
മുടിയില്‍ ചൂടാന്‍,
കല്യാണ പന്തലുകളില്‍,
എനിക്കായ് സ്ത്രീ ജനങ്ങള്‍ തമ്മില്‍,
കോറ്ക്കുന്നതിന് പോലും ഞാന്‍,
സാക്ഷിയായിട്ടുണ്ട്,
മധുവിധു രാത്രികളില്‍,
കിടക്കയ്ക്ക് അഴകേകാന്‍,
ഒടുവില്‍ മണവും
നിറവും നഷ്ടപ്പെട്ട്,
ഞെരിഞ്ഞമരാന്‍,
മുടിയില്‍ ചൂടിയവരാല് തന്നെ,
എടുത്തെറിയപ്പെടാന്,
മധുവിധു രാത്രികളില്‍,
ഇരു ചറ്മങ്ങള്ക്കിടയില് ഞെരിഞ്ഞമരാന്‍,
എല്ലാറ്റിനുമൊടുവില്‍,
മണ്ണിലേക്കലിഞ്ഞു ചേരാന്‍,
ഇനിയുമൊരുപാടാവറ്ത്തികള്,
ഈ ഭൂവില്‍ പിറവി കൊള്ളാന്‍..........
തൂവെള്ള മൊട്ടില്‍ നിന്നുണരാന്‍,
തുടങ്ങുന്ന മാത്രയില്‍,
കാത്തിരിപ്പാണ് ഞാന്‍ ,
ആരാലോ ഞെരിഞ്ഞമരപ്പെടാന് ,
എന്നില്‍ നിന്നൊഴുകുന്ന,
സുഗന്ധമാം നദി തന്നില്‍
നീരാടുവാന്‍ ആരേലും എത്തുന്നതും കാത്ത്,
ഒരു ഞൊടിയിടയ്ക്കുള്ളില്‍ ,
എല്ലാം ഭദ്രം,
എന്റെ മൃദുവാം മേനിയില്‍,
പാപക്കറ പുരണ്ട കൈകളാല്‍,
സ്പറ്ശിച്ചെന്നെ,
എന്‍ ഞെട്ടില്‍ നിന്നടറ്ത്തി മാറ്റാന്‍,
മാലപോല്‍ കോറ്ത്തെന്നെ,
മുടിയില്‍ ചൂടാന്‍,
കല്യാണ പന്തലുകളില്‍,
എനിക്കായ് സ്ത്രീ ജനങ്ങള്‍ തമ്മില്‍,
കോറ്ക്കുന്നതിന് പോലും ഞാന്‍,
സാക്ഷിയായിട്ടുണ്ട്,
മധുവിധു രാത്രികളില്‍,
കിടക്കയ്ക്ക് അഴകേകാന്‍,
ഒടുവില്‍ മണവും
നിറവും നഷ്ടപ്പെട്ട്,
ഞെരിഞ്ഞമരാന്‍,
മുടിയില്‍ ചൂടിയവരാല് തന്നെ,
എടുത്തെറിയപ്പെടാന്,
മധുവിധു രാത്രികളില്‍,
ഇരു ചറ്മങ്ങള്ക്കിടയില് ഞെരിഞ്ഞമരാന്‍,
എല്ലാറ്റിനുമൊടുവില്‍,
മണ്ണിലേക്കലിഞ്ഞു ചേരാന്‍,
ഇനിയുമൊരുപാടാവറ്ത്തികള്,
ഈ ഭൂവില്‍ പിറവി കൊള്ളാന്‍..........
ഇനിയെങ്കിലും തിരിച്ചറിയൂ...
ഇനിയെങ്കിലും തിരിച്ചറിയൂ...
കേവലം വാക്കുകളിലൂടെ ,
അലങ്കരിക്കപ്പെടേണ്ടതാണോ സ്ത്റീത്വം,
മാന്യതയുടെ മൂടുപടമണിഞ്ഞ്,
പെണ്ണിനെയും അവള്‍തന്‍ പവിത്റതയെയും,
കപട വാക്കുകളാല്‍ വറ്ണിക്കുകയും,
അന്തി മയങ്ങുമ്പോള്‍ ,
നെഞ്ചിലെ ചൂടുപറ്റി ഉറങ്ങാന്‍,
കാമമെന്തെന്ന് പോലുമറിയാത്ത പെണ് കിടാങ്ങളെ,
കിടപ്പറയില്‍ കശക്കിയെറിയുന്നവന്,
മാത്രമായിപ്പോയിരിക്കുന്നു ഇന്ന് പുരുഷന്,
രക്തബന്ധം പോലും,
കാമാഗ്നിയില്‍ ചുട്ടെരിച്ച് ,
നിന്റെ ഈ പോക്ക് എങ്ങോട്ട് ,
നിയമ സംഹിതകളും മാധ്യമപ്പടയും,
കണ്ണടച്ചു നില്ക്കുമ്പോ,
പുരുഷന് അവന്റെ ഈ
തേറ്വാഴച തുടരുന്നു ,
ഒരു പെണ്ണിന്റെയെങ്കിലും,
കണ്ണീര് വീഴാതൊരു നാള് ,
കടന്നു പോയിരുന്നെങ്കില്‍,
പുരുഷാ ഒന്നോറ്ക്കുക നീ ,
നാളെ മറ്റൊരുവന് സ്വന്തമാവേണ്ടവളെ,
ഇന്ന് നീ നിന് കാമാഗ്നിയില്‍ ദഹിപ്പിക്കുന്നെങ്കില്,
ഒരുനാള്‍ നിനക്ക് സ്വന്തമാവേണ്ടവള്,
മറ്റൊരുത്തനാല്‍ കശക്കിയെറിയപ്പെടും,
ഇനിയെങ്കിലും തിരിച്ചറിയൂ...
കേവലം വാക്കുകളിലൂടെ ,
അലങ്കരിക്കപ്പെടേണ്ടതാണോ സ്ത്റീത്വം,
മാന്യതയുടെ മൂടുപടമണിഞ്ഞ്,
പെണ്ണിനെയും അവള്‍തന്‍ പവിത്റതയെയും,
കപട വാക്കുകളാല്‍ വറ്ണിക്കുകയും,
അന്തി മയങ്ങുമ്പോള്‍ ,
നെഞ്ചിലെ ചൂടുപറ്റി ഉറങ്ങാന്‍,
കാമമെന്തെന്ന് പോലുമറിയാത്ത പെണ് കിടാങ്ങളെ,
കിടപ്പറയില്‍ കശക്കിയെറിയുന്നവന്,
മാത്രമായിപ്പോയിരിക്കുന്നു ഇന്ന് പുരുഷന്,
രക്തബന്ധം പോലും,
കാമാഗ്നിയില്‍ ചുട്ടെരിച്ച് ,
നിന്റെ ഈ പോക്ക് എങ്ങോട്ട് ,
നിയമ സംഹിതകളും മാധ്യമപ്പടയും,
കണ്ണടച്ചു നില്ക്കുമ്പോ,
പുരുഷന് അവന്റെ ഈ
തേറ്വാഴച തുടരുന്നു ,
ഒരു പെണ്ണിന്റെയെങ്കിലും,
കണ്ണീര് വീഴാതൊരു നാള് ,
കടന്നു പോയിരുന്നെങ്കില്‍,
പുരുഷാ ഒന്നോറ്ക്കുക നീ ,
നാളെ മറ്റൊരുവന് സ്വന്തമാവേണ്ടവളെ,
ഇന്ന് നീ നിന് കാമാഗ്നിയില്‍ ദഹിപ്പിക്കുന്നെങ്കില്,
ഒരുനാള്‍ നിനക്ക് സ്വന്തമാവേണ്ടവള്,
മറ്റൊരുത്തനാല്‍ കശക്കിയെറിയപ്പെടും,
ഇനിയെങ്കിലും തിരിച്ചറിയൂ...
മുത്തശ്ശി..........
ഹായ് കൂട്ടുകാരേ... ഒത്തിരി നാളായി എഴുതാത്തെ... എന്റ മനസ്സില്‍ നിന്നുതിറ്ന്നു വീഴുന്ന അക്ഷരങ്ങള്‍ അവ എന്‍ സ്വപ്നങ്ങളും പ്രതീക്ഷകളും അനുഭവങ്ങളുമാകുന്നു...
അകലെയെങ്ങോ കണ് പാറ്ത്ത്
ആ വീടിന് ഉമ്മറക്കോലായില്‍
ഒരനാഥയെ പോലെയെന്നും
ചടഞ്ഞു കൂടിയിരിക്കുമാ മുത്തശ്ശി
ചുറ്റും എല്ലാരും ഉണ്ടെന്നാലും
കേവലം ഒരനാഥയെപ്പോലെ
എന്നും
ഓരോ തവണയെന് കണ്ണുകളാല്‍
ഞാന്‍
ആ വീടിന് ഉമ്മറത്തേക്ക് പായിക്കുമ്പോഴും
ചുണ്ടില്‍ ഒരു
ചെറു പുഞ്ചിരിയോടെന്നെ
നോക്കുന്ന ആ മുഖം
കാലം എനിക്ക് നഷ്ടപ്പെടുത്തിയ
എന്‍ മുത്തശ്ശിതന്‍
മധുരിക്കും സ്മരണകള്‍
മമ ഹൃത്തില്‍ ഇന്നുമുണ്ടൊരു ചെപ്പില്‍.....
അകലെയെങ്ങോ കണ് പാറ്ത്ത്
ആ വീടിന് ഉമ്മറക്കോലായില്‍
ഒരനാഥയെ പോലെയെന്നും
ചടഞ്ഞു കൂടിയിരിക്കുമാ മുത്തശ്ശി
ചുറ്റും എല്ലാരും ഉണ്ടെന്നാലും
കേവലം ഒരനാഥയെപ്പോലെ
എന്നും
ഓരോ തവണയെന് കണ്ണുകളാല്‍
ഞാന്‍
ആ വീടിന് ഉമ്മറത്തേക്ക് പായിക്കുമ്പോഴും
ചുണ്ടില്‍ ഒരു
ചെറു പുഞ്ചിരിയോടെന്നെ
നോക്കുന്ന ആ മുഖം
കാലം എനിക്ക് നഷ്ടപ്പെടുത്തിയ
എന്‍ മുത്തശ്ശിതന്‍
മധുരിക്കും സ്മരണകള്‍
മമ ഹൃത്തില്‍ ഇന്നുമുണ്ടൊരു ചെപ്പില്‍.....
എന്‍ മിഴിത്തണലില്......
എന്‍ മിഴിത്തണലില് എന്നും,
നനുത്ത ഇളം കാറ്റേറ്റ്,
തൂ മഞ്ഞിന് തലോടലില്‍,
ഒരു നൂറു ജന്മം നിനക്ക് രാപാറ്ക്കാം,
ഈ മിഴികളില്‍ നീ
എന്നും സുരക്ഷിതമാവും,
കണ്പീലികള് നിനക്ക് തലോടലാവും,
എന്‍ കണ്ണുനീറ് നിന് ജീവജലമാവും,
ഉതിറ്ന്നു വീഴുന്ന ഓരോ കണ്ണുനീറ് തുള്ളിയിലും,
നിന് ജീവാംശം ഉണ്ടാവും,
കണ്ണുകളില്‍ അഗ്നിയായ് നീ പടരുമ്പൊ,
ഞാന്‍ തൊട്ടറിയുന്നു ,
ജീവാത്മാവും പരമാത്മാവും,
വറ്ണ ശബളമായ ഒരു ലോകം,
നിനക്ക് ചുറ്റുമുണ്ട്,
അതില്‍ സ്വച്ഛന്ദം വിഹരിക്കാം,
നിനക്ക് എന്‍ കണ്ണുകള്‍ വഴി കാട്ടും,
ഈ മിഴിത്തണലില് നിനക്കെന്നും രാപ്പാറ്ക്കാം....
സ്വരങ്ങള്‍........
മനസ്സിന്റെ ഇടതൂറ്ന്ന പാതയില്‍,
അങ്ങിങ് ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന,
വള്ളിപ്പടറ്പ്പിലൂടെ,
ഒരു നൂറോറ്മകള് ഓടി വന്നു,
മഴത്തുള്ളി പോലെ....
മനസ്സിലെ സ്വരങ്ങളും,
അതുതന്‍ ആരോഹണവരോഹങ്ങളും,
പെയ്തിറങ്ങിയ ബാല്യം...
ഉള്ളിലൊരിത്തിരി സംഗീതം,
ഏതോ
ചെപ്പിലൊളിച്ചിരി പ്പുണ്ടെന്നതോറ്മിപ്പിച്ച,
ആ ഗുരു തുല്യനെയും,
അവറ് തന് വാക്കുകളെയും,
കേവലം സ്വരങ്ങള്‍ക്കുമപ്പുറം,
നുകരാനൊരുപാടുള്ളൊരു മധു പാത്രമാണ്,
അനാദിയാം സംഗീതമെന്നോതിയപ്പോള്,
രാഗവും ഭാവവും തൊട്ടറിയാന്‍,
തുടങ്ങിയൊരാ യാത്ര,
പാതി വഴിയില്‍ നിന്നുവെങ്കിലും,
ഇന്നുമെന്‍ കണ്ഠത്തില്,
നിന്നുതിറ്ന്നു വീഴും സ്വരങ്ങളെ,
ഞാനെന്‍ നെഞ്ചിലേറ്റി സ്നേഹിക്കുന്നു,
എന്തെന്നാലുതിറ്ന്ന് വീഴുന്നൊരാ സ്വരങ്ങള്‍,
അവ എന്റെ സ്വപ്നങ്ങളും,
പ്രതീക്ഷകളും വേദനകളുമാവുന്നു...
വിടപറയാനൊരുങ്ങുമ്പോള്‍ ____________________
ഒരുപാടെഴുതിയിട്ടുണ്ട് ,അത്യാവശ്യം എഴുതിയ കവിതകള്‍ എനിക്കാവും പോലെ ഈണം നല്കി പാടിയിട്ടുമുണ്ട്, എന്നാലും ഞാനെഴുതിയ ഈ കവിതയോളം ഹൃദയ സ്പറ്ശിയായി മറ്റൊരു കവിതയും എനിക്ക് തോന്നിയിട്ടില്ല, ഉള്ളിലൊരുപാട് കരഞ്ഞു കൊണ്ടാണ് അന്ന് ആ വേദിയില്‍ ഞാന്‍ ഈ കവിത പാടിയത്....
ഒരു മാത്ര കൂടി ഞാന്‍ ഓറ്ത്തുവയ്ക്കട്ടെയോ,
ഹൃത്തിലീയോറ്മ്മകള് ഒന്നു കൂടെ,
ആവില്ലിനിയാ വീണ തന് തന്ത്രികള്‍,
കൂട്ടിയിണക്കുവാന്‍ ശ്രുതി ചേറ്ത്തു പാടുവാന്‍,
നിനച്ചിരിക്കാതെ പെയ്തൊരീ മഴയില്‍,
അടിമുടി നനഞ്ഞതൊരോറ്മയാവും,
ഈ മഴ തോരാതിരുന്നെങ്കിലെന്ന് ഞാന്‍,
ഇന്നീ നിമിഷം കൊതിച്ചു പോവുന്നുവോ,
ഇനിയെനിക്കാവില്ലയീ മഴത്തുള്ളികള്‍,
തൊട്ട് തലോടുവാന്‍ ചേറ്ത്തൊന്നു വയ്ക്കുവാന്‍,
ആശയുണ്ടേറെയെന്നുള്ളിലീ തേന്‍ മഴ,
തോരാതിരുന്നെങ്കിലെന്ന് മാത്രം,
കഴിയില്ലയെന്നിരുന്നാലുമീയോറ്മകള്, മായ്ച്ചു കളയുവാന്‍,
മറ തീറ്ത്തു വയ്ക്കുവാന്‍,
ഈ മഴ തോരാതിരുന്നെങ്കിലെന്ന് ഞാന്‍,
ഇന്നീ നിമിഷം കൊതിച്ചു പോവുന്നുവോ...
ഒരു മാത്ര കൂടി ഞാന്‍ ഓറ്ത്തുവയ്ക്കട്ടെയോ,
ഹൃത്തിലീയോറ്മ്മകള് ഒന്നു കൂടെ,
ആവില്ലിനിയാ വീണ തന് തന്ത്രികള്‍,
കൂട്ടിയിണക്കുവാന്‍ ശ്രുതി ചേറ്ത്തു പാടുവാന്‍,
നിനച്ചിരിക്കാതെ പെയ്തൊരീ മഴയില്‍,
അടിമുടി നനഞ്ഞതൊരോറ്മയാവും,
ഈ മഴ തോരാതിരുന്നെങ്കിലെന്ന് ഞാന്‍,
ഇന്നീ നിമിഷം കൊതിച്ചു പോവുന്നുവോ,
ഇനിയെനിക്കാവില്ലയീ മഴത്തുള്ളികള്‍,
തൊട്ട് തലോടുവാന്‍ ചേറ്ത്തൊന്നു വയ്ക്കുവാന്‍,
ആശയുണ്ടേറെയെന്നുള്ളിലീ തേന്‍ മഴ,
തോരാതിരുന്നെങ്കിലെന്ന് മാത്രം,
കഴിയില്ലയെന്നിരുന്നാലുമീയോറ്മകള്, മായ്ച്ചു കളയുവാന്‍,
മറ തീറ്ത്തു വയ്ക്കുവാന്‍,
ഈ മഴ തോരാതിരുന്നെങ്കിലെന്ന് ഞാന്‍,
ഇന്നീ നിമിഷം കൊതിച്ചു പോവുന്നുവോ...
മഴ.................
മഴയുടെ ചെറുകമ്പികള്‍ മീട്ടി നീ,
ആദ്യമായി പാടിയാരാവില്‍,
ഒരുനേര്‍ത്ത താരാട്ടുപാട്ടിന് ശീലുമായി,
കുളിരായി പെയ്തൊരാരാവില്‍,
ഒരു നീര്‍ത്ത് ഗദ്ഗദം ഉള്ളിലൊതുക്കി,
ആ പാട്ടേറ്റു ഞാന്‍ പാടി,
ഇന്നീ വഴിയില്‍ വരിമറന്ന്പാട്ടിന്,
തുടര്‍ച്ചക്കായി കാതൊര്‍ത്തിരുന്നു.................
കാത്തിരിപ്പ്... ............... .......
മണ്ണുപോലെ ഇന്നീ മനസ്സും ഒരുപാട് മഴ നനയുന്നു,
മഞ്ഞുതുള്ളികള്‍ ഇറ്റിറങ്ങും പോലെ ഹൃത്തിലൊരു മഞ്ഞു മഴ, ഇടവപ്പാതിയുടെ,
ഇടിമുഴക്കത്തിപ് പൊട്ടിമുളക്കുന് ന,
കൂണുകള്‍ പോലെ,
ജൂണ്‍ മാസത്തിലെ ഈ തണുത്ത പ്രഭാതത്തില്‍, ആഗ്രഹങള്
സമാധിയില്‍ നിന്നും പുറത്തു വെരുന്നു,
അവ ചിത്ര ശലഭങള്‍ പോലെ,
മൊഹത്തിന്റെ അതിര്വരമ്പുകള ് കടന്ന് പറന്നകലുന്നു,
തണുപ്പ് സൂചിപൊലെ തുളച്ചുകയറിയപ്പ ൊള്‍,
പുതപ്പിനുള്ളിലെ ക്ക് ചുരുണ്ട് കയറിയഎന്നെ വീട്ട്,
ഉറക്കം പൊയിക്കഴിഞിരിക് കും,
പിന്നെ നിശയുടെ ബാക്കിയുള്ള യാമങളില്‍,
എന്റെ കൂട്ടിനായ് സ്വപ്നങള് വന്നെത്തും,
ആ സ്വപ്നങളില് ഒക്കെയും,
ഒരു അവ്യെക്ത്മായ മുഖം ഞാന്‍ കാണുന്നു,
ആ അവ്യെതയാണ് എന്നെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന ്നതും,
ആ മുഖം ആള്കൂട്ടത്തി്ന ിടയില് ഞാന്‍ തിരഞുകൊണ്ടീരിക് കുന്നു,
കണ്ടെത്താമെന്ന പ്രെതിക്ഷയോടെ.. ............
സ്വപ്നങ്ങള്‍.......
ആ മരച്ചില്ലയില്‍ കൂടൊന്നു തീറ്ക്കാന്,
ഒരു കുഞ്ഞു പക്ഷി പറന്നു വന്നു,
സ്വപ്നങ്ങള്‍ കൊണ്ടതിന് മേല്‍ക്കൂര തീറ്ത്തു,
ഒരിത്തിരി മോഹങ്ങള്‍ തൂണുകളായി,
സ്നേഹത്താല്‍ വാറ്ത്തതില് മെത്തയൊരുക്കി,
ആ കുഞ്ഞു പക്ഷി പറന്നു പോയി,
അകലെയൊരു ചില്ലയില്‍ മഴകൊണ്ടിരിക്കും,
ഇണ തന് കണ്ണുകള്‍ ഈറനണിഞ്ഞു,
നാഥന്റെ കൊക്കില്‍ തന്,
കൊക്കുകള്‍ ചേറ്ത്തവള്,
നനഞ്ഞൊരാ ചിറകുകള് ആഞ്ഞു കുടഞ്ഞു,
ചിറകടിച്ചവരങ്ങ് പൊങ്ങി പറന്നു,
മേഘങ്ങളവരെ വാരിപ്പുണറ്ന്നു,
ഒത്തിരി നേരം പറന്നതിനൊടുവില്,
ആ കുഞ്ഞു കൂടിന്റെ മുന്നിലെത്തി,
സ്നേഹത്താല്‍ തീറ്ത്തൊരാ കൂടിനകത്ത്,
സ്നേഹത്തോടിന്ന് വസിച്ചിടുന്നു.......
Subscribe to:
Posts (Atom)