ഒരു തൂവൽ സ്പർസം പോലെ മനസിലെന്നും താലോലിക്കാൻ............
Thursday, December 13, 2012
ആ ബാല്യം തിരികെ വന്നെങ്കില്‍.................. .
ഒന്നൊന്നായ് പെയ്തു വീഴുന്ന മഴത്തുള്ളികളായ്
എന്‍ മനസ്സിലേക്കെന്‍ ബാല്യം പെയ്തിറങ്ങുന്നു .......
പുല്ലുകള്‍ക്കിടയിലൂടെ ഓടി മറയുമ്പോഴും
ഒന്നൊന്നായ് പെയ്തു വീഴുന്ന മഴത്തുള്ളികളായ്
എന്‍ മനസ്സിലേക്കെന്‍ ബാല്യം പെയ്തിറങ്ങുന്നു .......
പുല്ലുകള്‍ക്കിടയിലൂടെ ഓടി മറയുമ്പോഴും
മാവിന് തുമ്പത്തൂഞ്ഞലാടുംപോഴും
കുന്നിക്കുരു പെറുക്കിയെടുക്കുംപോഴും
പുസ്തകത്താളില്‍ ഒളിപ്പിച്ച
മയില്പ്പീലിയെ തൊട്ടു തലോടുംപോഴും
ഓര്‍ത്തിരുന്നില്ല ..............
മഴ പെയ്തു തോരും പോലെ
ഈ ബാല്യവും തോരുമെന്നു് ......
എങ്ങു നിന്നോ വരുന്ന ഇളംകാറ്റ്
എന്റെ തലമുടിയിഴകളെ തഴുകി
കടന്നു പോകുമ്പോള്‍
ആ ബാല്യം എന്നിലേക്കോടിയെത്തുന്നു ........
ആധിയും വ്യാധിയും ഇല്ലാത്ത ....
വികൃതിയും കൊഞ്ചലും നിറഞ്ഞ .....
എന്റെ ബാല്യം .........
കുളിക്കാന്‍ മടി കാണിക്കുന്ന
മണ്ണില്‍ കളിക്കാന്‍ കൊതിച്ച
എന്റെ ബാല്യം ..............
മരം കയറി മല കയറി
മണ്ണപ്പം ചുട്ടു നടന്ന ആ ബാല്യം .......
മുറ്റത്ത് വിരിഞ്ഞ മുല്ലപ്പൂ
കോര്‍ത്തിണക്കി മുടിയില്‍ ചൂടി നടന്ന
എന്റെ ബാല്യം ..........
ഈ ബാല്യകാലത്തിലൂടെ എന്നോര്മകള്
നടന്നു നീങ്ങുമ്പോള്‍ ...
അറിയാതെ ആഗ്രഹിക്കുകയാണ്
ആ ബാല്യം തിരികെ വന്നെങ്കില്‍
കുന്നിക്കുരു പെറുക്കിയെടുക്കുംപോഴും
പുസ്തകത്താളില്‍ ഒളിപ്പിച്ച
മയില്പ്പീലിയെ തൊട്ടു തലോടുംപോഴും
ഓര്‍ത്തിരുന്നില്ല ..............
മഴ പെയ്തു തോരും പോലെ
ഈ ബാല്യവും തോരുമെന്നു് ......
എങ്ങു നിന്നോ വരുന്ന ഇളംകാറ്റ്
എന്റെ തലമുടിയിഴകളെ തഴുകി
കടന്നു പോകുമ്പോള്‍
ആ ബാല്യം എന്നിലേക്കോടിയെത്തുന്നു ........
ആധിയും വ്യാധിയും ഇല്ലാത്ത ....
വികൃതിയും കൊഞ്ചലും നിറഞ്ഞ .....
എന്റെ ബാല്യം .........
കുളിക്കാന്‍ മടി കാണിക്കുന്ന
മണ്ണില്‍ കളിക്കാന്‍ കൊതിച്ച
എന്റെ ബാല്യം ..............
മരം കയറി മല കയറി
മണ്ണപ്പം ചുട്ടു നടന്ന ആ ബാല്യം .......
മുറ്റത്ത് വിരിഞ്ഞ മുല്ലപ്പൂ
കോര്‍ത്തിണക്കി മുടിയില്‍ ചൂടി നടന്ന
എന്റെ ബാല്യം ..........
ഈ ബാല്യകാലത്തിലൂടെ എന്നോര്മകള്
നടന്നു നീങ്ങുമ്പോള്‍ ...
അറിയാതെ ആഗ്രഹിക്കുകയാണ്
ആ ബാല്യം തിരികെ വന്നെങ്കില്‍
ഇതാണ് രക്തസാക്ഷി....
ഇതാണ് രക്തസാക്ഷി
അല്ലാതെ പാര്‍ടി ഫ്ലെക്സ് ബോര്‍ഡുകളില്‍ ചോരമാലയിട്ട് ചിരിച്ചിരിക്കാന ്
പാര്‍ടി വളര്‍ത്തുന്ന ബ്രോയലര്‍ കോഴികളല്ല ....
ഇതാണ് രക്തസാക്ഷി
അല്ലാതെ പാര്‍ടി ഫ്ലെക്സ് ബോര്‍ഡുകളില്‍ ചോരമാലയിട്ട് ചിരിച്ചിരിക്കാന ്
പാര്‍ടി വളര്‍ത്തുന്ന ബ്രോയലര്‍ കോഴികളല്ല ....
വടിവാളും കുറുവടിയുമായി തെരുവുകളെ ചുവപ്പിക്കുന്ന
പാവങ്ങളെ കൊന്നു തിന്നുന്ന മനുഷ്യമൃഗങ്ങളല് ല ....
സഹനത്തിന്റെ പര്‍വങ്ങള്‍ കടന്ന്..
ഭൌതിക സുഖങ്ങള്‍ മറന്ന്..
നീതിയുടെ വേണ്മേഘങ്ങള്‍
എത്തിപ്പിടിക്കാ ന് ശ്രമിച്ച
സ്വപ്നങ്ങള്‍ക്ക ് ചിറകുകള് പണിത
ധീരനായ ഒരാള്‍ !
ഭീരുക്കളായ ചില വിഡ്ഢികള്‍ ,
മരണത്തിന്റെ അനന്തതയിലേക്ക്
എറിഞ്ഞു കളഞ്ഞിട്ടും
ഓര്‍മകളില്‍ തീ പടര്‍ത്തുന്ന
സിരകള്‍ക്ക് ചൂട് പകരുന്ന
കരുത്തനായ ഒരാള്‍ ...
സഖാവേ ...ഒരായിരം അഭിവാദ്യങ്ങള്‍
പാവങ്ങളെ കൊന്നു തിന്നുന്ന മനുഷ്യമൃഗങ്ങളല് ല ....
സഹനത്തിന്റെ പര്‍വങ്ങള്‍ കടന്ന്..
ഭൌതിക സുഖങ്ങള്‍ മറന്ന്..
നീതിയുടെ വേണ്മേഘങ്ങള്‍
എത്തിപ്പിടിക്കാ ന് ശ്രമിച്ച
സ്വപ്നങ്ങള്‍ക്ക ് ചിറകുകള് പണിത
ധീരനായ ഒരാള്‍ !
ഭീരുക്കളായ ചില വിഡ്ഢികള്‍ ,
മരണത്തിന്റെ അനന്തതയിലേക്ക്
എറിഞ്ഞു കളഞ്ഞിട്ടും
ഓര്‍മകളില്‍ തീ പടര്‍ത്തുന്ന
സിരകള്‍ക്ക് ചൂട് പകരുന്ന
കരുത്തനായ ഒരാള്‍ ...
സഖാവേ ...ഒരായിരം അഭിവാദ്യങ്ങള്‍
സത്യം...
മനസിന്റെ കാണാക്കോണുകളില്‍
അഗ്നി പടരുമ്പോള്‍
പൂമുഖത്തെരിയുന്ന നിലവിളക്കില്‍
മനസിന്റെ കാണാക്കോണുകളില്‍
അഗ്നി പടരുമ്പോള്‍
പൂമുഖത്തെരിയുന്ന നിലവിളക്കില്‍
കരിന്തിരി പുകയുന്നു..
പുക നിറഞ്ഞ മനസിന്റെ
കരിപിടിച്ച ചുവരുകളില്‍
എണ്ണ കരിഞ്ഞ കല്‍വിളക്കുകളുടെ
നിശ്വാസങ്ങള്‍ ചുട്ടുപൊള്ളുന്നു.
കാലം തെറ്റി വന്ന മഴ
പിന്മുറ്റത്ത് പെയ്തു നിറയുമ്പോള്‍
കവിളിലേയ്ക്കെത്തിയ കണ്ണുനീര്‍ത്തുള്ളികള്‍
ഇടയില്‍ വച്ചെപ്പോഴോ നീരാവിയാകുന്നു ...
മനസിന്റെ വിങ്ങലുകള്‍
വിരലുകളിലേയ്ക്ക്
വിറയലായ് പടരുമ്പോള്‍
ഉള്ളുരുക്കിയിറങ്ങുന്ന സോമരസത്തിനു
ആത്മവിശ്വാസത്തിന്റെ പരിശുദ്ധി ..
ഇന്നിന്റെ ശരിയായി
സ്വയം അവരോധിക്കുമ്പോള്‍
അനുരാഗത്തിന്റെ നിമ്നോന്നതങ്ങള്‍
മാംസദാഹത്തിന പ്പുറത്തെവിടെയോ
അപ്രത്യക്ഷമാകുന്നു...
എങ്കിലും...
ഇപ്പോഴും മാറാതെ നില്ക്കുന്നു
കണ്ണുനീരിന്റെ കയ്ക്കുന്ന ഉപ്പുരസം...
പുക നിറഞ്ഞ മനസിന്റെ
കരിപിടിച്ച ചുവരുകളില്‍
എണ്ണ കരിഞ്ഞ കല്‍വിളക്കുകളുടെ
നിശ്വാസങ്ങള്‍ ചുട്ടുപൊള്ളുന്നു.
കാലം തെറ്റി വന്ന മഴ
പിന്മുറ്റത്ത് പെയ്തു നിറയുമ്പോള്‍
കവിളിലേയ്ക്കെത്തിയ കണ്ണുനീര്‍ത്തുള്ളികള്‍
ഇടയില്‍ വച്ചെപ്പോഴോ നീരാവിയാകുന്നു ...
മനസിന്റെ വിങ്ങലുകള്‍
വിരലുകളിലേയ്ക്ക്
വിറയലായ് പടരുമ്പോള്‍
ഉള്ളുരുക്കിയിറങ്ങുന്ന സോമരസത്തിനു
ആത്മവിശ്വാസത്തിന്റെ പരിശുദ്ധി ..
ഇന്നിന്റെ ശരിയായി
സ്വയം അവരോധിക്കുമ്പോള്‍
അനുരാഗത്തിന്റെ നിമ്നോന്നതങ്ങള്‍
മാംസദാഹത്തിന പ്പുറത്തെവിടെയോ
അപ്രത്യക്ഷമാകുന്നു...
എങ്കിലും...
ഇപ്പോഴും മാറാതെ നില്ക്കുന്നു
കണ്ണുനീരിന്റെ കയ്ക്കുന്ന ഉപ്പുരസം...
അവസാനത്തെ പിരിയഡ്
കണക്കായിരുന്നു
കണക്കുചെയ്യാനറിയാത്ത കുട്ടി
ജനലിലൂടെ
മഴ നോക്കിയിരുന്നു
കണക്കായിരുന്നു
കണക്കുചെയ്യാനറിയാത്ത കുട്ടി
ജനലിലൂടെ
മഴ നോക്കിയിരുന്നു
മഴകാണുന്ന കുട്ടിയെ നോക്കി
ടീച്ചര്‍ ഓരോന്നോര്‍ത്തു
പെരിക്കപ്പട്ടികയുടെ
കറുത്തപുസ്തകം മടക്കിവെച്ച്
കുട്ടികളെല്ലാം
അവളെ നോക്കിയിരുന്നു
കനത്തൊരിടിവെട്ടി
ക്ലാസ് മുറിയെ
പേടിപ്പിച്ചിരുത്തി
കണ്ണിറുക്കിയടച്ച
ക്ലാസില്‍ നിന്ന്
മഴയിലേക്കിറങ്ങിപ്പോയ കുട്ടിയെ
ആരും കണ്ടില്ല
ടീച്ചറും പിന്നെയവളെ
ക്കുറിച്ചോര്‍ത്തില്ല
മഴയിലേക്കിറങ്ങിപ്പോയ കുട്ടി
ടൈംടേബിളില്‍
അവസാനത്തെ പിരിയഡ്
മഴയെന്നു തിരുത്തി
ചേമ്പിലച്ചോട്ടില്‍ നിന്ന്
പച്ച നിറമാര്‍ന്ന
ആകാശത്തെ നോക്കി
പിന്നെ
ചോര്‍ന്നൊലിയ്ക്കുമോര്‍മകളില്‍
മഴയെന്നാണു
തന്റെ പേരെന്നു കുറിച്ചിട്ടു !
ടീച്ചര്‍ ഓരോന്നോര്‍ത്തു
പെരിക്കപ്പട്ടികയുടെ
കറുത്തപുസ്തകം മടക്കിവെച്ച്
കുട്ടികളെല്ലാം
അവളെ നോക്കിയിരുന്നു
കനത്തൊരിടിവെട്ടി
ക്ലാസ് മുറിയെ
പേടിപ്പിച്ചിരുത്തി
കണ്ണിറുക്കിയടച്ച
ക്ലാസില്‍ നിന്ന്
മഴയിലേക്കിറങ്ങിപ്പോയ കുട്ടിയെ
ആരും കണ്ടില്ല
ടീച്ചറും പിന്നെയവളെ
ക്കുറിച്ചോര്‍ത്തില്ല
മഴയിലേക്കിറങ്ങിപ്പോയ കുട്ടി
ടൈംടേബിളില്‍
അവസാനത്തെ പിരിയഡ്
മഴയെന്നു തിരുത്തി
ചേമ്പിലച്ചോട്ടില്‍ നിന്ന്
പച്ച നിറമാര്‍ന്ന
ആകാശത്തെ നോക്കി
പിന്നെ
ചോര്‍ന്നൊലിയ്ക്കുമോര്‍മകളില്‍
മഴയെന്നാണു
തന്റെ പേരെന്നു കുറിച്ചിട്ടു !
എന്നെ അറിയില്ലെ, ഞാന്‍ അപരിചിതന്
ജീവിതം,യാത്ര,ഓര്‍മ്മ......
സ്ഥാവരങ്ങളിലൂടെയുളള കാലത്തിന്റെ പ്രയാണം ,
അതില്‍ അനന്ത കാലത്തിന്റെ തീവണ്ടി മുറികളിലൊന്നിലായി ഞാനും നിങ്ങളൊടൊപ്പമുണ്ട്.ഒരു അജ്ഞാതനായ സഹയാത്രികനായി, അദൃശ്യ സാക്ഷിയായി,..
മറവിയുടെ മഴ വീണു നനഞ്ഞു തുടങ്ങിയ ഓര്‍മ്മയുടെ പുസ്തക താളുകളില്‍ നിന്നും ,എന്റെ നിസ്സഹായ കാഴ്ചകളില്‍ നിന്നും ഞാന്‍ തുടങ്ങട്ടെ,......
ഒരുപാടു കുപ്പിച്ചില്ലുകളും ഒരുറോസാ ദളവും പ്രതീക്ഷിച്ചു കൊണ്ടു ,....
സ്വ ന്തം അപരിചിതന്
ജീവിതം,യാത്ര,ഓര്‍മ്മ......
സ്ഥാവരങ്ങളിലൂടെയുളള കാലത്തിന്റെ പ്രയാണം ,
അതില്‍ അനന്ത കാലത്തിന്റെ തീവണ്ടി മുറികളിലൊന്നിലായി ഞാനും നിങ്ങളൊടൊപ്പമുണ്ട്.ഒരു അജ്ഞാതനായ സഹയാത്രികനായി, അദൃശ്യ സാക്ഷിയായി,..
മറവിയുടെ മഴ വീണു നനഞ്ഞു തുടങ്ങിയ ഓര്‍മ്മയുടെ പുസ്തക താളുകളില്‍ നിന്നും ,എന്റെ നിസ്സഹായ കാഴ്ചകളില്‍ നിന്നും ഞാന്‍ തുടങ്ങട്ടെ,......
ഒരുപാടു കുപ്പിച്ചില്ലുകളും ഒരുറോസാ ദളവും പ്രതീക്ഷിച്ചു കൊണ്ടു ,....
സ്വ ന്തം അപരിചിതന്
നീ അകലെ...
നീ അകലെ...
അങ്ങ് പവിഴ മലകള്‍ക്കും മരതക ദ്വീപുകള്ക്കുമക്കരെ ...
ആകാശത്തിന്റെ ചെരുവില്‍ ...
നീ അകലെ...
അങ്ങ് പവിഴ മലകള്‍ക്കും മരതക ദ്വീപുകള്ക്കുമക്കരെ ...
ആകാശത്തിന്റെ ചെരുവില്‍ ...
കണ്ണ് ചിമ്മുന്ന നക്ഷത്ര ക്കൂട്ടങ്ങള്‍ക്ക് താഴെ
പച്ച പടര്‍ന്ന പുല്‍മെത്തകളില്‍
ഇളനാമ്പുകളില് ...
പൊട്ടി വിരിയുന്ന മഴവില്‍ നിറമുള്ള പൂവായ്
പാത്തു പാത്തു നിന്നു..!
ഞാന്‍ ഇവിടെ..
ഉഷ്ണമൊഴുകുന്ന ഉച്ചകളില്‍ ..
കരിഞ്ഞു കൂമ്പിയ വയല്‍ നിരകളില്‍ ...
വരണ്ടു പൊട്ടിയ മനസ്സുമായ്..
വാടിയൊതുങ്ങിയ മുഖവുമായ്
നിറങ്ങള്‍ തേടിയലഞ്ഞു ...
ഒരു പൂമ്പാറ്റയാകാന്‍ കൊതിച്ചു...!
പച്ച പടര്‍ന്ന പുല്‍മെത്തകളില്‍
ഇളനാമ്പുകളില് ...
പൊട്ടി വിരിയുന്ന മഴവില്‍ നിറമുള്ള പൂവായ്
പാത്തു പാത്തു നിന്നു..!
ഞാന്‍ ഇവിടെ..
ഉഷ്ണമൊഴുകുന്ന ഉച്ചകളില്‍ ..
കരിഞ്ഞു കൂമ്പിയ വയല്‍ നിരകളില്‍ ...
വരണ്ടു പൊട്ടിയ മനസ്സുമായ്..
വാടിയൊതുങ്ങിയ മുഖവുമായ്
നിറങ്ങള്‍ തേടിയലഞ്ഞു ...
ഒരു പൂമ്പാറ്റയാകാന്‍ കൊതിച്ചു...!
ഉദയ സൂര്യനേക്കാള്‍ എല്ലാവറ്ക്കും പ്രിയപ്പെട്ടത് അസ്തമയ സൂര്യനെ തന്നെയാണ്... നേത്രങ്ങള്‍ക്കും അതിലുപരി മനസ്സിനും കുളിരേകുന്നത് ആ കാഴ്ചയാണ്...
ഉദയം ജനനത്തിന്റെയും ജീവിതത്തിന്റെയും പര്യായമാണെങ്കില്‍, അസ്തമയം മരണമെന്ന പ്രപഞ്ച സത്യത്തിന്റെ പ്രതീകമാണ്...
ബോധ മനസ്സ് മരണത്തെ ഒരുപാട് ഭയപ്പെടുന്നുണ്ടെങ്കില്‍, അതേ അളവില്‍ മരണമെന്ന മഹാ സത്യത്തെ സ്നേഹിക്കുന്ന ഒരു അബോധ മനസ്സും ഓരോ മനുഷ്യന്റെ ഉള്ളിലും ഉണ്ട്... ജീവിക്കാന്‍ വെമ്പുന്ന ഓരോ മനസ്സിലും, അതിന്റെ അടിത്തട്ടില്‍ മരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു തലം കൂടെയുണ്ട്...
jst thnk and try,so u wil b able to find it either frm ur mind or frm ur deep soul...
ഉദയം ജനനത്തിന്റെയും ജീവിതത്തിന്റെയും പര്യായമാണെങ്കില്‍, അസ്തമയം മരണമെന്ന പ്രപഞ്ച സത്യത്തിന്റെ പ്രതീകമാണ്...
ബോധ മനസ്സ് മരണത്തെ ഒരുപാട് ഭയപ്പെടുന്നുണ്ടെങ്കില്‍, അതേ അളവില്‍ മരണമെന്ന മഹാ സത്യത്തെ സ്നേഹിക്കുന്ന ഒരു അബോധ മനസ്സും ഓരോ മനുഷ്യന്റെ ഉള്ളിലും ഉണ്ട്... ജീവിക്കാന്‍ വെമ്പുന്ന ഓരോ മനസ്സിലും, അതിന്റെ അടിത്തട്ടില്‍ മരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു തലം കൂടെയുണ്ട്...
jst thnk and try,so u wil b able to find it either frm ur mind or frm ur deep soul...
എന്റെ കൂട്ടിലെ കിളി ഇപ്പോള്‍ എന്നോട് മിണ്ടാറില്ല...
തത്തമ്മേ പൂച്ച പൂച്ച പറഞ്ഞ് കളിയാക്കാറില്ല...
ചിരിക്കാറില്ല... എനിക്ക് വേണ്ടി പാടാറില്ല ...എന്റെ കണ്ണുകള്‍ നിറഞ്ഞപ്പോഴൊക്കെയും ഒരു നേറ്ത്ത തലോടലായി അതിന്റെ തൂവല്സ്പറ്ശം ഞാനറിഞ്ഞിരുന്നു... ഇന്ന് ആ നാദം ഞാന്‍ കേള്‍ക്കാറില്ല ...ഒരുപക്ഷേ അതും എന്നെ വെറുത്തുകാണും...
തത്തമ്മേ പൂച്ച പൂച്ച പറഞ്ഞ് കളിയാക്കാറില്ല...
ചിരിക്കാറില്ല... എനിക്ക് വേണ്ടി പാടാറില്ല ...എന്റെ കണ്ണുകള്‍ നിറഞ്ഞപ്പോഴൊക്കെയും ഒരു നേറ്ത്ത തലോടലായി അതിന്റെ തൂവല്സ്പറ്ശം ഞാനറിഞ്ഞിരുന്നു... ഇന്ന് ആ നാദം ഞാന്‍ കേള്‍ക്കാറില്ല ...ഒരുപക്ഷേ അതും എന്നെ വെറുത്തുകാണും...
വേണം ഒരു ജന്മം കൂടിയീ ഭൂവില്‍...........
എന്റെ ആരാമത്തില്‍ ഇന്ന്
മലറ് വസന്തമില്ല പൂവുകള്‍ വിരിയാറില്ല സുഗന്ധം പരത്താറില്ല എങ്ങും ശൂന്യത മാത്രം ഞാന്‍ നട്ടുവളറ്ത്തിയ എന്റെ ചെടികള്‍ ഒരുനാളവറ് ചിരിച്ചിരുന്നു പരസ്പരം കളിപറഞ്ഞിരുന്നു ഞാനവയ്ക്ക് നല്‍കിയത്
വെള്ളവും വളവുമായിരുന്നില്ല ഒരിക്കലും വറ്റാത്ത സ്നേഹമായിരുന്നു അറക്കരശ്മികളവയെ തൊട്ടിരുന്നില്ല
തണലായ് ഞാനുണ്ടായിരുന്നു വാടിവീണ പൂക്കള്‍ ഞാനെന്‍
ഹ്രത്തില് എടുത്തു വച്ചിരുന്നു
എന്റെ ഈ വാടിയും അതിലെ പുഷ്പങ്ങളും എന്നില്‍ നിന്നകലുമോ?????? കാണാമറയത്തെവിടെയെങ്കിലും
എന്നും ഞാനുണ്ടാവും എന്നില്‍ നിന്നകന്നുപോയാലും അവ പുഷ്പിക്കുന്നതും നോക്കി........
മലറ് വസന്തമില്ല പൂവുകള്‍ വിരിയാറില്ല സുഗന്ധം പരത്താറില്ല എങ്ങും ശൂന്യത മാത്രം ഞാന്‍ നട്ടുവളറ്ത്തിയ എന്റെ ചെടികള്‍ ഒരുനാളവറ് ചിരിച്ചിരുന്നു പരസ്പരം കളിപറഞ്ഞിരുന്നു ഞാനവയ്ക്ക് നല്‍കിയത്
വെള്ളവും വളവുമായിരുന്നില്ല ഒരിക്കലും വറ്റാത്ത സ്നേഹമായിരുന്നു അറക്കരശ്മികളവയെ തൊട്ടിരുന്നില്ല
തണലായ് ഞാനുണ്ടായിരുന്നു വാടിവീണ പൂക്കള്‍ ഞാനെന്‍
ഹ്രത്തില് എടുത്തു വച്ചിരുന്നു
എന്റെ ഈ വാടിയും അതിലെ പുഷ്പങ്ങളും എന്നില്‍ നിന്നകലുമോ?????? കാണാമറയത്തെവിടെയെങ്കിലും
എന്നും ഞാനുണ്ടാവും എന്നില്‍ നിന്നകന്നുപോയാലും അവ പുഷ്പിക്കുന്നതും നോക്കി........
ദൈവദുതന്‍.........
സൂര്യന് മറനീക്കി, പുറത്തു വന്ന ഒരു പ്രഭാതം
അകലെയൊരു സൂര്യ പ്രഭ
സൂര്യന് മറനീക്കി, പുറത്തു വന്ന ഒരു പ്രഭാതം
അകലെയൊരു സൂര്യ പ്രഭ
അതിനു ചുറ്റും ഒരു
ഗോള വലയം
എന്നിലേക്കത് അടുത്തടുത്തു വന്നു,
കത്തിജ്വലിക്കുന്ന ഒരു ഗോളം,
അതെ അതൊരു ദുതനാണ്
എന്നെത്തേടി വന്ന ദൈവദുതന്‍,
ഒരു ചെറു പുഞ്ചിരിയോടെ
അത്,
എന്നരികില്‍ വന്നു, പതിഞ്ഞ ശബ്ദത്തില്‍ ആരാഞ്ഞു
ഞാന്‍ ദൈവദുതന്‍, പ്രപഞ്ച സ്രഷ്ട്ടാവിന്റെ തോഴന്
നിന്നിലദ്ദേഹം ആക്രഷ്ട്ടനായിരിക്കുന്നു
ഈ വ്യറ്ത്ഥമാം ജീവിതം നിനക്കെന്തു സമ്മാനിച്ചു
തോരാത്ത കണ്ണുനീര് മാത്രം
നീയൊരു മൂഡനാണ്, നിന്നില്‍ കാപട്യതിന്റെ വിത്തുകള്‍,
ഈശന് പാകിയില്ല
ഈ ലോകം നിനക്കു ചേറ്ന്നതല്ല
എല്ലാം വെടിഞ്ഞ് കൂടെ പോരുക
അകലെ അകലെ, വിണ്ണിനിന്റെ കാണാക്കയങ്ങള്ക്കുമപ്പുറം,
ഒരു ലോകം നിനക്കായ് കാത്തിരിക്കുന്നു,
അവിടെ നിന്റെ കണ്ണുകള്‍ നിറയുകയില്ല
എല്ലാം വെടിഞ്ഞു വൈകാതെ പോരുക,
ഒരു ലോകം നിനക്കായ് കാത്തിരിക്കുന്നു......
ഗോള വലയം
എന്നിലേക്കത് അടുത്തടുത്തു വന്നു,
കത്തിജ്വലിക്കുന്ന ഒരു ഗോളം,
അതെ അതൊരു ദുതനാണ്
എന്നെത്തേടി വന്ന ദൈവദുതന്‍,
ഒരു ചെറു പുഞ്ചിരിയോടെ
അത്,
എന്നരികില്‍ വന്നു, പതിഞ്ഞ ശബ്ദത്തില്‍ ആരാഞ്ഞു
ഞാന്‍ ദൈവദുതന്‍, പ്രപഞ്ച സ്രഷ്ട്ടാവിന്റെ തോഴന്
നിന്നിലദ്ദേഹം ആക്രഷ്ട്ടനായിരിക്കുന്നു
ഈ വ്യറ്ത്ഥമാം ജീവിതം നിനക്കെന്തു സമ്മാനിച്ചു
തോരാത്ത കണ്ണുനീര് മാത്രം
നീയൊരു മൂഡനാണ്, നിന്നില്‍ കാപട്യതിന്റെ വിത്തുകള്‍,
ഈശന് പാകിയില്ല
ഈ ലോകം നിനക്കു ചേറ്ന്നതല്ല
എല്ലാം വെടിഞ്ഞ് കൂടെ പോരുക
അകലെ അകലെ, വിണ്ണിനിന്റെ കാണാക്കയങ്ങള്ക്കുമപ്പുറം,
ഒരു ലോകം നിനക്കായ് കാത്തിരിക്കുന്നു,
അവിടെ നിന്റെ കണ്ണുകള്‍ നിറയുകയില്ല
എല്ലാം വെടിഞ്ഞു വൈകാതെ പോരുക,
ഒരു ലോകം നിനക്കായ് കാത്തിരിക്കുന്നു......
വെടിയുണ്ടകള്‍ക്കിടയില്‍ ഒരു ബാല്യം.......
അനേകായിരം ബീജകണങ്ങളെ
തള്ളി മാറ്റി
അമ്മതന്‍ ഗറ്ഭപാത്രത്തില്‍ ഒരു തുടിപ്പായി മാറിയവന്,
അനേകായിരം ബീജകണങ്ങളെ
തള്ളി മാറ്റി
അമ്മതന്‍ ഗറ്ഭപാത്രത്തില്‍ ഒരു തുടിപ്പായി മാറിയവന്,
നീണ്ട പത്തുമാസത്തെ കാത്തിരിപ്പ്,
ഒടുവില്‍ ഈ ഭൂമിക്ക് മേല്‍ പിറന്നു വീണവന്,
എല്ലാം ശുഭം,
ഇവിടെ തുടങ്ങുന്നു ആ ബാല്യം,
അമ്മതന്‍ മാറിലെ ചൂടിന് പകരം,
അഗ്നി ജ്വാലകള്‍ക്കിടയില്‍, ബാല്യം കഴിക്കാന്‍ വിധിക്കപ്പെട്ടവന്, അമ്മതന്‍ അമ്മിഞ്ഞ നുണയാതെ, വെടിയുണ്ടകള്ക്കിടയിലൊരു ബാല്യം,
മായാത്ര മറയാത്ത ഭീകര ബാല്യം,
ചുടു ചോരയുടെ മണമുള്ള ബാല്യം....SAY " NO" TO WAR...
ഒടുവില്‍ ഈ ഭൂമിക്ക് മേല്‍ പിറന്നു വീണവന്,
എല്ലാം ശുഭം,
ഇവിടെ തുടങ്ങുന്നു ആ ബാല്യം,
അമ്മതന്‍ മാറിലെ ചൂടിന് പകരം,
അഗ്നി ജ്വാലകള്‍ക്കിടയില്‍, ബാല്യം കഴിക്കാന്‍ വിധിക്കപ്പെട്ടവന്, അമ്മതന്‍ അമ്മിഞ്ഞ നുണയാതെ, വെടിയുണ്ടകള്ക്കിടയിലൊരു ബാല്യം,
മായാത്ര മറയാത്ത ഭീകര ബാല്യം,
ചുടു ചോരയുടെ മണമുള്ള ബാല്യം....SAY " NO" TO WAR...
ചോരച്ചുവപ്പ്.....
ആദ്യമായ് കുഞ്ഞുനാളില്‍,
അമ്മതന്‍ കൈകളില്‍ കണ്ട,
കറിക്കത്തിയോട് തോന്നിയ പ്രേമം,
ആദ്യമായ് കുഞ്ഞുനാളില്‍,
അമ്മതന്‍ കൈകളില്‍ കണ്ട,
കറിക്കത്തിയോട് തോന്നിയ പ്രേമം,
തട്ടിപ്പറിച്ചോടിയ വേളയില്‍,
കുഞ്ഞുവിരലില്‍ അത് പോറി,
പുറത്തേക്കൊഴുകിയതെന്തോ,
ചോരയെന്നാണതിന് പേരെന്നാരോ മൊഴിഞ്ഞു,
പിന്നീടൊരിക്കലും തോന്നിയിട്ടില്ല,
ആ ഇരുമ്പു തുണ്ടിനോടൊരു പ്രേമം,
കൈയ്യിലെ നീറ്റലായിരുന്നില്ല,
ആ രക്തത്തുള്ളികള്‍ കൊണ്ടുണ്ടായ കൌതകം,
അതായിരുന്നു മനസ്സ് നിറയെ,
കാലം ഒരുപാട് താണ്ടി,
ആറ്ക്കോവേണ്ടി ചലിക്കുന്ന പാവപോല്‍,
മറ്ത്ത്യനങ്ങോട്ടുമിങ്ങോട്ടും കൊന്നു കളിക്കുന്നു,
കണ്ടും കേട്ടും മമ ചിത്തം മരവിച്ചിരിക്കുന്നു,
വ്യറ്ത്ഥമാമീ കൊച്ചു ജീവിതം എന്തിനിങ്ങനെ,
ഇറ്റുവീഴുന്ന ഓരോ തുള്ളി രക്തത്തിനും,
കാലം കണക്കുപറയിക്കുമൊരു നാള്,
പരസ്പരം വെട്ടിമുറിക്കാതെ, സ്നേഹിക്കുക സ്നേഹിക്കപ്പെടുക........
കുഞ്ഞുവിരലില്‍ അത് പോറി,
പുറത്തേക്കൊഴുകിയതെന്തോ,
ചോരയെന്നാണതിന് പേരെന്നാരോ മൊഴിഞ്ഞു,
പിന്നീടൊരിക്കലും തോന്നിയിട്ടില്ല,
ആ ഇരുമ്പു തുണ്ടിനോടൊരു പ്രേമം,
കൈയ്യിലെ നീറ്റലായിരുന്നില്ല,
ആ രക്തത്തുള്ളികള്‍ കൊണ്ടുണ്ടായ കൌതകം,
അതായിരുന്നു മനസ്സ് നിറയെ,
കാലം ഒരുപാട് താണ്ടി,
ആറ്ക്കോവേണ്ടി ചലിക്കുന്ന പാവപോല്‍,
മറ്ത്ത്യനങ്ങോട്ടുമിങ്ങോട്ടും കൊന്നു കളിക്കുന്നു,
കണ്ടും കേട്ടും മമ ചിത്തം മരവിച്ചിരിക്കുന്നു,
വ്യറ്ത്ഥമാമീ കൊച്ചു ജീവിതം എന്തിനിങ്ങനെ,
ഇറ്റുവീഴുന്ന ഓരോ തുള്ളി രക്തത്തിനും,
കാലം കണക്കുപറയിക്കുമൊരു നാള്,
പരസ്പരം വെട്ടിമുറിക്കാതെ, സ്നേഹിക്കുക സ്നേഹിക്കപ്പെടുക........
ആരാലോ വീണുടഞ്ഞ പളുങ്ക് പാത്രം,
അതിലെന്‍ നിശ്വാസമുണ്ടായിരുന്നെന്നാരും അറിഞ്ഞിരുന്നില്ല,
ഞാന്‍ നെയ്തു കൂട്ടിയ ,എന്റെ സ്വപ്നങ്ങളും ജീവിതവും,
വീണുടഞ്ഞ ആ പളുങ്ക് പാത്രത്തില്‍, ഉണ്ടായിരുന്നെന്നതും ആരും അറിഞില്ല,
ചിന്നി ചിതറിയ ഓരോ തരിയിലും,
അതിലെന്‍ നിശ്വാസമുണ്ടായിരുന്നെന്നാരും അറിഞ്ഞിരുന്നില്ല,
ഞാന്‍ നെയ്തു കൂട്ടിയ ,എന്റെ സ്വപ്നങ്ങളും ജീവിതവും,
വീണുടഞ്ഞ ആ പളുങ്ക് പാത്രത്തില്‍, ഉണ്ടായിരുന്നെന്നതും ആരും അറിഞില്ല,
ചിന്നി ചിതറിയ ഓരോ തരിയിലും,
എന്റെ കണ്ണുനീര് തുള്ളികള്‍ , പതിഞിരുന്നെന്നും ആരും അറിഞ്ഞില്ല,
ചേറ്ത്തു വയ്ക്കാന്‍ പറ്റിയില്ല ഒന്നും,
ഒരുപാടൊരുപാട് വൈകിപ്പോയി,
ഇനി എനിക്കു പാടണം,
കമ്പികള്‍ പൊട്ടിയ വീണയില്‍,
വിറയാറ്ന്ന കൈകളാല്‍ സ്രുതി മീട്ടി,
എനിക്കിനി പാടാം ആ രാഗം,
ഒടുവില്‍ ഉച്ഛസ്ഥായില്‍, എന്‍ കണ്ഠം സ്വരങ്ങളില്ലാതെ നിലയ്ക്കുമ്പോള്‍, എല്ലാം തീരുന്നു...
ചേറ്ത്തു വയ്ക്കാന്‍ പറ്റിയില്ല ഒന്നും,
ഒരുപാടൊരുപാട് വൈകിപ്പോയി,
ഇനി എനിക്കു പാടണം,
കമ്പികള്‍ പൊട്ടിയ വീണയില്‍,
വിറയാറ്ന്ന കൈകളാല്‍ സ്രുതി മീട്ടി,
എനിക്കിനി പാടാം ആ രാഗം,
ഒടുവില്‍ ഉച്ഛസ്ഥായില്‍, എന്‍ കണ്ഠം സ്വരങ്ങളില്ലാതെ നിലയ്ക്കുമ്പോള്‍, എല്ലാം തീരുന്നു...
വേണം ഒരു ജന്മം കൂടിയീ ഭൂവില്‍...........
വിവാഹിതനാവാന്‍ പോവുന്ന എന്റെ പ്രീയപ്പെട്ട കസിന് ഷൈനുവിന് ഞാന്‍ ഈ കവിത സമറ്പ്പിക്കുന്നു..."
ബന്ധ ബന്ധനങ്ങളില്ലാതെ,
ചരട് പോയ പട്ടം കണക്കെ,
നാടും വീടും വിട്ടിങ്ങിവിടെ,
ബന്ധ ബന്ധനങ്ങളില്ലാതെ,
ചരട് പോയ പട്ടം കണക്കെ,
നാടും വീടും വിട്ടിങ്ങിവിടെ,
സിഡ്നിതന് മണ്ണില്‍,
ചൂടേറ്റ് കുളിരേറ്റ്,
ആടിപ്പാടി നടന്നോരുവന്,
എന്നെങ്കിലും വിളിയ്ക്കുമ്പോള്‍,
ചപലമാം തത്വചിന്തകള്‍ തന്,
ഭാണ്ടം എന്തിനോ വേണ്ടി തുറന്നോരുവന്,
വാക്ശരങ്ങളാല്‍ യുദ്ധം നടത്തിയോന്,
സായാഹ്ന വേളയില്‍,
അല്പം ലഹരി നുണഞ്ഞ്,
കൂട്ടരോടൊപ്പം ആടിപ്പാടിയോന്,
എല്ലാം ഇനി ഓറ്മകള് മാത്രം,
അല്ലേ ഷൈനൂ...????,
ഇനിയവന് മാന്യന്,
പരമ സാത്വികന്,
ഇനി കേവലം 16 ദിനരാത്രങ്ങള്‍ മാത്രം,
അവനും ബന്ധനസ്ഥനാവാന്‍ പോവുന്നു,
പാവം.........
ചൂടേറ്റ് കുളിരേറ്റ്,
ആടിപ്പാടി നടന്നോരുവന്,
എന്നെങ്കിലും വിളിയ്ക്കുമ്പോള്‍,
ചപലമാം തത്വചിന്തകള്‍ തന്,
ഭാണ്ടം എന്തിനോ വേണ്ടി തുറന്നോരുവന്,
വാക്ശരങ്ങളാല്‍ യുദ്ധം നടത്തിയോന്,
സായാഹ്ന വേളയില്‍,
അല്പം ലഹരി നുണഞ്ഞ്,
കൂട്ടരോടൊപ്പം ആടിപ്പാടിയോന്,
എല്ലാം ഇനി ഓറ്മകള് മാത്രം,
അല്ലേ ഷൈനൂ...????,
ഇനിയവന് മാന്യന്,
പരമ സാത്വികന്,
ഇനി കേവലം 16 ദിനരാത്രങ്ങള്‍ മാത്രം,
അവനും ബന്ധനസ്ഥനാവാന്‍ പോവുന്നു,
പാവം.........
Subscribe to:
Posts (Atom)